Showing posts with label സന്തോഷ്‌ തയ്യില്‍. Show all posts
Showing posts with label സന്തോഷ്‌ തയ്യില്‍. Show all posts

Sunday, December 18, 2011

നവോദയ അല-കോബാര്‍ ഏരിയ ഏക്സിക്യൂട്ടീവ് അംഗം സ.സന്തോഷ്‌ തയ്യില്‍ തയ്യാറാക്കിയ കുറിപ്പ്..

Thursday, December 15, 2011

പ്രവാസം

രഘുനാഥ് ഷോര്‍ണൂര്‍ ഡിസംബര്‍ പതിനഞ്ചിന് സമീക്ഷയില്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങളാണ് ഈ കുറിപ്പിനാധാരം .പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ലേഖകന്‍ പരാമര്‍ശിച്ചിട്ടുള്ളത് .പ്രവാസികളുടെ പുനരധിവാസ തൊഴില്‍ പ്രശ്നങ്ങളില്‍ കോണ്‍സുലേറ്റിന്‍റെ ഇടപെടല്‍ വളരെ അത്യാവശ്യമായിരിക്കുന്ന സാഹചര്യങ്ങളാണ് ഇന്ന് നിലവിലുള്ളത് .ഉദാഹരണമായി വിസ ഉറൂബ് ആക്കപ്പെട്ടവരുടെ പ്രശങ്ങള്‍ തന്നെ..ഇവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ പോലും നിലവില്ലുള്ള എംബസ്സി സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല.അതിന്‍റെയൊക്കെ ഫലമായി ഇവര്‍ ചെന്ന് പെടുന്നത് സാമ്പത്തിക ലാഭത്തിനു വേണ്ടി സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ കൈകളിലാണ്.വന്‍ തുകകള്‍ കൊടുത്തിട്ടും പലര്‍ക്കും നിയമപരമായി ലഭിക്കേണ്ടുന്ന ഗുണങ്ങള്‍ പോലും ലഭിക്കുന്നില്ല.തൊഴില്‍ പ്രശ്നങ്ങളില്‍ കുടുങ്ങുന്നവരും എന്താണ് ചെയ്യേണ്ടത്‌ എന്ന അറിവില്ലാത്തതു കാരണം ഇത്തരം ചതിക്കുഴികളില്‍ പെടുന്നുണ്ട്.
                                                                                 ലേഖകന്‍ എടുത്തു പറയുന്ന പ്രവാസികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുപോക്ക്.വിസ പ്രശ്നങ്ങളിലും സ്വദേശിവല്‍ക്കരണം മൂലമുള്ള നിയമക്കുരുക്കുകളിലും കുടുങ്ങി പൊടുന്നനെ കൂട്ടമായി നാട്ടിലേക്ക് തിരികെ പോകേണ്ടി വരുന്ന പ്രവാസികള്‍ , അവരുടെ കുടുംബങ്ങള്‍, ഇവര്‍ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം.ഓരോ പൌരനും പ്രവാസിയാകാന്‍ ആലോചിക്കുന്നിടം മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശേഖരിക്കുന്ന തുകകളുടെ വളരെ ചെറിയ ഒരംശം മതി പ്രവാസികളുടെ പുനരധിവാസത്തിനുള്ള പദ്ധതികളെ വിജയകരമായി നടപ്പിലാക്കാന്‍.രാജ്യത്തിന്‌ തന്നെ മാതൃകയായി ഇടതു സര്‍ക്കാര്‍ തുടങ്ങിയ നോര്‍ക്ക വകുപ്പും ഒപ്പം പ്രവാസി ക്ഷേമനിധി സംവിധാനങ്ങളും വികലവും ഇടുങ്ങിയതുമായ രാഷ്ട്രീയ ചിന്തകള്‍ മൂലം നശിപ്പിക്കപ്പെടാന്‍ പാടില്ല..രാജ്യമാകമാനം വിപുലപ്പെടുത്തി നടപ്പിലാക്കേണ്ട അത്തരം രീതികളെ തച്ചു തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം അതിനെ കൂടുതല്‍ സമഗ്രമാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത്‌..അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരേണ്ടതും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതും ഇവിടുത്തെ സംഘടനകളാണ്..
                                                                                 ആടുജീവിതവും ഗദ്ദാമ യുമൊക്കെ കേവലം ഭാവനാ സൃഷ്ടികള്‍ മാത്രമായി അനുഭവപ്പെടുന്ന കുടുംബാംഗങ്ങള്‍ക്കിടയില്‍ നിന്നു പോലും മാനസികമായി ഒറ്റപ്പെട്ടു നില്‍ക്കേണ്ടി വരുന്ന പ്രവാസികളെ ,താങ്ങി നിര്‍ത്തുന്നതില്‍ കഴിഞ്ഞ കുറെ കാലങ്ങളായി നമ്മുടെ പ്രവാസി സംഘങ്ങള്‍ നടത്തുന്ന ഇടപെടലുകളെ ഭംഗി വാക്കുകള്‍ പറഞ്ഞു വിലയിടാനാകില്ല..നാടു  വിട്ടു ഇവിടെയെത്തുന്ന പ്രവാസിക്ക് ഒരേ മതമാണ്‌ ,ഒരേ ചിന്തയാണ് ഒരേ വികാരമാണ് ..അവന്‍റെ യിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവയാകരുത്‌ സംഘടനകള്‍. രൂപപ്പെടാന്‍ നിമിത്തമായ ആശയങ്ങള്‍ ,കഷ്ടപ്പെടുന്നവനെ സഹായിക്കുന്നതിലും ഒരുമിച്ചു പൊരുതി നേടിയെടുക്കേണ്ട വിഷയങ്ങളിലും വിലങ്ങു തടിയാകരുത്‌ .അങ്ങനെ സംഭവിക്കുമ്പോളാണ് കച്ചവടമനസ്സുമായി പണത്തിനും പ്രശസ്തിക്കും വേണ്ടി സങ്കുചിത താല്പര്യക്കാര്‍ ഓരോ സംഘടനകളുടെ മറവിലും അല്ലാതെയും ഈ മരുഭൂമിയിലും പ്രവാസികള്‍ക്കു ദുരന്തങ്ങള്‍ സമ്മാനിക്കുന്നത്..
                                                                                     ഇതിനൊക്കെ പുറമെയാണ് എംബസ്സി സംവിധാനങ്ങളുടെ സ്വകാര്യ വല്‍ക്കരണം .എയര്‍ ഇന്ത്യ നടത്തുന്ന ക്രൂരമായ താമാശകള്‍.
                                                        മനുഷ്യക്കച്ചവടവും മറ്റു കച്ചവടങ്ങളും നടത്തി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ദ്രോഹിച്ചു സമ്പന്നന്‍ മാരായ കുറച്ചു പേര്‍ നക്ഷത്ര ഹോട്ടലുകളില്‍ ഒത്തു ചേര്‍ന്ന് വര്‍ത്തമാനം പറയുമ്പോള്‍ അവര്‍ക്കൊപ്പമല്ല പ്രവാസികാര്യ മന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവാസി ദിവസം ആഘോഷിക്കേണ്ടത് ..കാരണം ബി പി എല്‍ കാര്‍ഡുകാരനും താഴെ ദരിദ്രനായി മാറുന്ന പ്രവാസിയുടെ സ്വദേശത്തേക്കുള്ള തിരിച്ചുപോക്കിന്‍റെ ജാതകത്തിനു ,കുടുംബത്തിന്‍റെ കൂട്ടത്തോടെയുള്ള ആത്മഹത്യ എന്ന പതിവു അന്ത്യം ഇന്നും തുടരുകയാണ്..
                                                                                                                                                         സന്തോഷ്‌ തയ്യില്‍. അല്‍ -കോബാര്‍ , സൗദി അറേബ്യ

Friday, October 1, 2010

വിശ്വസിച്ചാലും ഇല്ലെങ്കിലും - മാഗസിന്‍ - അക്ഷരം

വിശ്വസിച്ചാലും ഇല്ലെങ്കിലും - മാഗസിന്‍ - അക്ഷരം
സന്തോഷ്‌ തയ്യില്‍


ഇതു ഒരു വടവൃക്ഷം ,ഒരുപാട് പഴക്കം ഉണ്ടതിന് .ഇതിന്‍റെ തടിയിലേക്ക് നോക്കൂ ,വിവിധങ്ങളായ രൂപങ്ങള്‍ തെളിഞ്ഞു കാണാം .ഇതിന്‍റെ പിന്നില്‍ ചില ഐതിഹ്യങ്ങള്‍ മറഞ്ഞുകിടക്കുന്നുണ്ട് .ഇതിനെ കുറിച്ച് ഈ നാട്ടുകാരനായ രാമന്‍ചേട്ടനോട് ചോദിക്കാം.ഇതിനിടക്ക്‌ പലതരത്തിലുള്ള വീഡിയോകള്‍ മിന്നിമറയുന്നത് കാണാം.രാമന്‍ ചേട്ടന്‍ വൃക്ഷത്തെകുറിച്ച് വിശദീകരിക്കുകയായിരുന്നു .എനിക്കു ഓര്‍മയുള്ള കാലം മുതല്‍ ഈ മരം ഇവിടുണ്ട് .ഈ അടുത്തിടെ ആയിട്ടാണ് മരത്തില്‍ ചില വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങിയത് .ഇതിനടിയില്‍ കൂടി ചില സമയങ്ങളില്‍ പാമ്പ്‌ ഇഴയുന്നത്‌ കാണാം .വീണ്ടും മരത്തിന്റെ ചിത്രങ്ങള്‍ ഒരു നീലവെളിച്ചത്തിന്റെ മറയോടെ അവ്യക്തതയോടെ മിന്നിമറയുന്നത് കാണാം .അപ്പോഴും ഗ്രാമീണനായ രാമേട്ടന്റെ വിശദീകരണം അച്ചടിഭാഷയില്‍ തുടരുന്നത് കാണാം .പിന്നെ ആ വഴി പോകുന്നവരെ ആ നാട്ടുകാര്‍ അല്ലെങ്കിലും അവരെ ആ നാട്ടുകാരാക്കി ,അവരുടെയും അഭിപ്രായങ്ങള്‍ ആരായുന്നത് കാണാം .പറ്റുമെങ്കില്‍ പാമ്പിന്റെ പടവും (നീര്‍ക്കൊലിയായാലും വിരോധമില്ല).ഇതു ഒരു മര്‍ഡോക്ക് ചാനലുകാരന്റെ തത്രപ്പാട് .ഇല്ലാത്ത അന്ധവിശ്വാസം സൃഷ്ടിക്കാനുള്ള തത്രപ്പാട് .പണ്ടെങ്ങോ മുത്തശ്ശിക്കഥയില്‍ കേട്ട യക്ഷിയും മാടനെയും അത്തരം ദുര്‍വിശ്വസങ്ങളേയും തിരിച്ചുവിളിക്കാനുള്ള പരിശ്രമം ആണ് ചാനലിന്റെ ശ്രമം ..കഴിഞ്ഞ ദിവസം ചാനലില്‍ കണ്ട രംഗം ,ഒരു മരം മുറിഞ്ഞു വീഴുന്നതിന്റെ അവ്യക്തദൃശ്യം ,പിന്നെ കാണുന്നത് ഒരു മൂര്‍ഖന്‍ പാമ്പിന്റെ വ്യകതമായ ദൃശ്യം .അപ്പോള്‍ അവതാരകന്‍ പറയുന്നു ഈ മരം മുറിക്കാന്‍ പാമ്പ്‌ സമ്മതിക്കുന്നില്ല.മരം മുറിക്കാന്‍ വരുന്നവരെ പാമ്പ്‌ ഉപദ്രവിക്കുന്നു .സ്വാഭാവികമായും ഇതല്ലേ സംഭവിക്കുക.ഇതു ജീവിയും അതിന്റെ കൂട് ഉപദ്രവിക്കുകയോ ,മനുഷ്യന്‍ അതിന്റെ അടുത്ത് കൂടി പോയാല്‍ തന്നെ പ്രതികരിക്കുക സ്വാഭാവികം .എന്തിനു ഇല്ലാത്ത പരിവേഷം നല്‍കി വിശ്വാസവുമായി കൂട്ടിയിണക്കി മനുഷ്യമനസ്സുകളില്‍ അന്ധവിശ്വാസവും ഭയവും നിറയ്ക്കണം .ഒരു ജോത്സ്യന്‍ പറഞ്ഞത് കേട്ട് പിഞ്ചു കുഞ്ഞിനെ നിലത്തടിച്ചുകൊന്ന ഒരു അച്ഛന്റെ കഥയും നമ്മള്‍ അടുത്തിടെ കേട്ടു.മനുഷ്യന്‍ ശാസ്ത്രത്തിന്റെ പടവുകള്‍ ചവിട്ടി കയറുന്ന ഈ കാലത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ട് വരാനുള്ള ചാനലുകളുടെ ഹീനമായ ശ്രമത്തെ നാം തിരിച്ചറിയണം.ഇത്തരം ചാനലുകളുടെ സംപ്രേക്ഷണത്തിനെതിരെ കൊച്ചിയില്‍ പൊതുജനം ഒരു ജാഥ സംഘടിപ്പിച്ചിരുന്നു .ചാനലുകളുടെ ഈ ക്രൂര വിനോദത്തെ ഒറ്റപെടുത്തി ജനങ്ങളെ ബോധാവന്മാരക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ് ..ഇല്ലെങ്കില്‍ ഇവര്‍ ഇവിടെ ശിലായുഗം സ്ഥാപിക്കും ,

Wednesday, September 8, 2010

പ്രേമത്തിനു പൊരുത്തം പ്രേമം തന്നെ By Thayyil

കാമത്തിന് കണ്ണില്ല എന്നോ
 പ്രേമത്തിനു പൊരുത്തം പ്രേമം തന്നെ എന്നോ അല്ല,
 ഈശ്വരന്‍ ശിക്ഷിച്ച ഇവരെ ഇവരന്യോന്യം രക്ഷിച്ചു. കുഞ്ഞുണ്ണി മാഷ്

കൃഷ്ണന്‍മാര്‍ തെരുവില്‍ കരയുന്നു By Thayyil

കൃഷ്ണന്‍മാര്‍ തെരുവില്‍ കരയുന്നു. ശ്രീകൃഷ്ണജയന്തി.രാജ്യം മുഴുവന്‍ ആഘോഷിക്കുന്നു .ഒപ്പം സാംസ്ക്കാരിക കേരളത്തിലും ആഘോഷിക്കുന്നു ..ആഘോഷങ്ങള്‍ നല്ലതിന് .ആഘോഷങ്ങളും ആചാരങ്ങളും ജനനന്മക്കും ഉല്ലാസത്തിനും വേണ്ടിയാകണം,മറിച്ചു മതവിശ്വാസങ്ങളെ അരക്കിട്ട് ഉറപ്പിക്കാന്‍ വേണ്ടിയാകരുത്.ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കൊച്ചു കുഞ്ഞുങ്ങളെ മുഖത്ത് ചായം തേച്ച് കിരീടവും അവര്‍ക്ക് ഉടുത്തു നടക്കാന്‍ ആകാത്ത വിധം ചേലയും ചുറ്റി തെരുവിലൂടെ കിലോമീറ്ററോളം നടത്തുന്നു.സാക്ഷാല്‍ ശ്രീകൃഷ്ണന്‍റെ അവതാരം പാവം കുഞ്ഞുങ്ങള്‍ നടന്നു കാലു കഴച്ചു കരയുന്നു.ഇത് ഒരു ആചാരത്തിന്‍റെയും മതത്തിന്‍റെയും ഭാഗം .ഇത് നടത്തുന്നതോ R S S കാരോ B J P കാരോ ആണ് .ഒപ്പം ആ മതത്തിന്‍റെ തീവ്രത ഇത്തരം ആഘോഷങ്ങളുമായി ബന്ധപ്പെടുന്ന കുടുംബങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്നു.പിന്നീട് ഈ സ്വാധീനത്തില്‍ യുവാക്കളെ സംഘടിപ്പിക്കുകയും ആയുധമണിക്കുകയും ചെയ്യുന്നു .ഈ രീതി തന്നെയാണ് ഫ്രീഡം പരേഡിലൂടെ പോപ്പുലര്‍ ഫ്രണ്ട്കാരും ചെയ്യുന്നത്.ഈ പ്രവര്‍ത്തനങ്ങള്‍ മാനസികമായും സാമൂഹികവുമായ മനുഷ്യന്‍റെ വളര്‍ച്ചക്ക് തടസ്സം സൃഷ്ടിക്കുന്നു.ഈ പടയോരുക്കത്തെ തടയിടേണ്ടതു മാനുഷികമൂല്യങ്ങള്‍ നിലനിര്‍ത്താന്‍ വളരെ അത്യാവശ്യമായിരിക്കും ..അതിനു അക്ഷരത്തിലൂടെ ഒരുമിക്കാം. സന്തോഷ്‌ തയ്യില്‍

ശ്രീനാരായണ ധര്‍മപരിപാലന യോഗം എന്ന SNDP-By Thayyil

ശ്രീനാരായണ ധര്‍മപരിപാലന യോഗം എന്ന SNDP കേരളത്തില്‍ നവോത്ഥാനത്തിന്‍റെ പിതാവായ യുപ്രഭാവനായ ശ്രീ നാരായണഗുരുവിന്‍റെ 156 -മത് ജന്മദിനം ആഘോഷിക്കപ്പെടുകയാണ് .ചതയദിനമായ ഇന്ന് കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ വളരെ അത്യാഡംബരപൂര്‍വ്വം ഈദിനം ആഘോഷിക്കുന്നു ..ഈ ആഘോഷങ്ങളിലും നമ്മള്‍ മറന്നു പോകുന്ന ചിലകാര്യങ്ങള്‍ ഗുരുദേവന്റെ വചനങ്ങളാണ് .."ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് ".ഇവിടെ സര്‍വ്വമതസ്ഥരും ഒന്നാണ് .മനുഷ്യന്‍ എന്ന മതം മാതമേ ഉള്ളൂ എന്നു പഠിപ്പിച്ച ഗുരുദേവന്റെ പേരിലും മതം എന്ന രീതികള്‍ എത്തി തുടങ്ങി .ശ്രീനാരായണ ധര്‍മപരിപാലന യോഗം എന്ന SNDP എന്ന സംഘടന രൂപീകരിച്ചത് അന്ന് നടമാടിയിരുന്ന സാമൂഹ്യ ഉച്ച നീച്ചത്വങ്ങള്‍ക്ക് എതിരെ പോരാടാനും ഒപ്പം സാധാരണജനങ്ങള്‍ക്ക്‌ നന്മയുടെ വെളിച്ചം പകരാനുമാണ് .ഇന്ന് ഈ പരിപാലന സംഘം എവിടെ എത്തി നില്‍ക്കുന്നു ,ഒരു ജാതി സംഘടന മാത്രമായി മാറിയിരിക്കുന്നു .ഒപ്പം അതിന്റെ ഭരണം പിടിച്ചെടുക്കാന്‍ മദ്യരാജാവും പലിശരാജാവും തമ്മില്‍ തെരുവില്‍ തമ്മിലടിക്കുന്നു .ജാതി ഐക്യത്തിനും ഭ്രഷ്ടുകള്‍ക്കും എതിരെ പോരാടിയ ഗുരുവിന്റെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപിടിക്കേണ്ട സംഘത്തിന്റെ ഭരണകര്‍ത്താക്കള്‍ ഗുരുവിന്റെ ആശയങ്ങളെ മറക്കുന്നു.അവരുടെ കൊള്ളരുതായ്മകളെ എതിര്‍ത്ത ഒരു കുടുംബത്തിനു ഇവര്‍ ഭ്രഷ്ട് കല്‍പ്പിക്കുന്നതും കണ്ടു ..മദ്യം വിഷമാണ് .കുടിക്കരുത് ,വില്‍ക്കരുത് എന്ന മഹത് വചനം ,ഇന്ന് ചതയം ആയതു കൊണ്ടു മദ്യശാലകള്‍ അവധിയാണ്..അതുകൊണ്ട് തലേ ദിവസമേ സ്റ്റോക്ക്‌ ചെയ്തു ആഘോഷം പൊടിപൊടിക്കുന്നു .മനുഷ്യന്‍ മൃഗതുല്യനാകുന്നു ദുര്‍ മന്ത്രവാദത്തിനെതിരെയും വിഗ്രഹങ്ങള്‍തച്ചുടച്ചു മനുഷ്യരെ നേര്‍വഴിക്കു നയിക്കുകയും ചെയ്തഗുരു ,ഇന്ന് പക്ഷെ മനുഷ്യ ദൈവങ്ങള്‍ ഉയിര്‍ത്തെഴുന്നെല്‍ക്കുന്നു .സ്വന്തം അംഗലാവണ്യം കാണിച്ചു ഭക്തരെ ആവാഹിക്കുന്ന സ്ത്രീദൈവങ്ങളും നമ്മുടെ മുന്‍പില്‍. സുഹൃത്തുക്കളെ ഈ ദിവസത്തിന്റെ നന്മയിലെങ്കിലും നമുക്ക് ഒന്നിക്കാം ..തിന്മകള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ അക്ഷരങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും നമുക്ക് ഉയരാം 

പ്രവാസത്തിന്‍റെ തേങ്ങലുകള്‍

SANTHOSH THAYYIL

ഗള്‍ഫ്ജീവിതം എന്നത് നാട്ടില്‍ നില്‍ക്കുന്ന അതായത് പ്രവാസം ചെയ്യാത്തവര്‍ക്ക് ഇപ്പോഴും ഒരു സ്വര്‍ഗ്ഗ ഭൂമി ആയിട്ടാണ് തോന്നുന്നത്.പ്രവാസത്തിന്‍റെ തീഷ്ണതയും വേദനകളും നമ്മള്‍ എത്ര പറഞ്ഞാലും അവര്‍ക്ക് മനസ്സിലാകില്ല നമ്മള്‍ നന്നാവുന്നത് കൊണ്ടുള്ള അസൂയയായി അവര്‍ അതിനെ പുചിച്ചു തള്ളുന്നു. ബെന്ന്യമിന്‍റെ ആടുജീവിതം വായിച്ചപ്പോള്‍ എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാന്‍ ഇവിടെ കുറിക്കുന്നു .ഞാന്‍ നേരില്‍ കണ്ട നജീബുമാരില്‍ ഒരാളായിരിക്കാം അത് .1995 ല്‍ ആണെന്നു തോന്നുന്നു ഞാനും എന്‍റെ സുഹൃത്ത് നജീബ് പാണ്ടികശാലയും കൂടി ദഹ്റാന്‍ എയര്‍പോര്‍ട്ടില്‍ പോയി വരുമ്പോള്‍ (അന്ന് എയര്‍പോര്‍ട്ട് ദഹ് റാനില്‍ ആയിരുന്നു ) ഞങ്ങളുടെ വണ്ടിക്കു ഒരാള്‍ കൈനീട്ടി.ആടുജീവിതത്തിലെ നജീബ് പറഞ്ഞപോലെ ഒരു വികൃതരൂപം.അത് പോലെ ഒരു മസറ യില്‍ കുടുങ്ങിപ്പോയ ഒരു ജീവിതം.തുടക്കവും നജീബിനെ പോലെ വന്നിറങ്ങി എയര്‍പോര്‍ട്ടില്‍ സ്പോണ്‍സറെ കാത്തു നില്‍ക്കുമ്പോള്‍ ഒരു സ്വദേശി ടാക്സി ഡ്രൈവര്‍ ഇയാളെ കമ്പനിയില്‍ എത്തിക്കാം എന്ന് പറഞ്ഞു കൊണ്ട് പോയി ഒരു അറബിയുടെ ആട് ഫാമിലെത്തിക്കുകയാണ് ചെയ്തത് .നജീബിനു അര്‍ബാബ് കുബ്ബൂസ് നല്‍കുമായിരുന്നെങ്കില്‍ ഇയാള്‍ക്ക് ആടിനും ഒട്ടകങ്ങള്‍ക്കും കൊടുക്കാന്‍ കൊണ്ടുവരുന്ന പഴകിയ കുബ്ബൂസും ബ്രഡും ആണ് കിട്ടിയിരുന്നത് .ആടുകളെ മേയ്ക്കാന്‍ പോകുമ്പോള്‍ അറബി കൂടെ ഉണ്ടാകും ഒരു GMC വാനില്‍ .ജോലി കഴിഞ്ഞാല്‍ ഉടന്‍ രക്ഷപ്പെട്ടുപോകാതിരിക്കാന്‍ പട്ടിയെ ചങ്ങലക്കു ഇടുന്ന പോലെ രണ്ടു കാലിലും ചങ്ങലക്കു ഒരു ഇരുമ്പു കുറ്റിയില്‍ പൂട്ടിയിടും.ആടുമേയ്ക്കുമ്പോള്‍ കണ്ടുമുട്ടിയ വേറെ ഒരു ആട്ടിടയനുമായി നിമിഷങ്ങളുടെ സംസാരത്തിനിടക്ക്‌ തുറന്നുവന്ന സാഹചര്യം ഉപയോഗപ്പെടുത്തി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.അദ്ദേഹത്തിന്‍റെ കയ്യില്‍ ഭാഗ്യത്തിന് പാസ്പോര്‍ട്ട് ഉണ്ടായിരുന്നു.ഒരു പാകിസ്ഥാനി ട്രക്ക്‌ ഡ്രൈവറുടെ സഹായത്താല്‍ യാത്രയും ഭക്ഷണവും കുളിക്കാനുള്ള സൌകര്യവും കിട്ടി .ആ പാകിസ്താനി പറഞ്ഞതനുസരിച്ചാണ് ഇയാള്‍ എയര്‍പോര്‍ട്ടിലേക്ക് വന്നത് "അവിടെ നിന്റെ ആള്‍ക്കാര്‍ കാണും അവര്‍ നിന്നെ സഹായിക്കും "എന്നായിരുന്നു അയാളുടെ വാക്കുകള്‍ ..ഇദ്ദേഹം വന്നത് ഞങ്ങളുടെ മുന്പിലേക്കാണ്.എന്‍റെ സുഹൃത്ത്‌ നജീബ് പണ്ടികശാലയ്ക്ക് പരിചയമുള്ള ആള്‍ ആയിരുന്നു എയര്‍പോര്‍ട്ട്‌ ക്യാപ്ടന്‍ . ആ ക്യാപ്ടന്‍ ഇയാളെ പോലീസിനെ ഏല്‍പ്പിച്ചു .നല്ലവനായ ആ പോലിസുകാരന്‍ അയാളുടെ പാസ്പോര്‍ട്ട് നോക്കി യഥാര്‍ത്ഥ സ്പോണ്‍സറെ വിവരമറിയിക്കുകയും അങ്ങനെ അയാള്‍ക്ക് തിരിച്ചു നാട്ടിലേക്ക് പോകാനുള്ള വഴിയൊരുക്കി.അക്കാലത്തു ജോലി സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടി വരുന്നവരെയും ഇക്കാമ ഇല്ലാത്തവരെയും കൂടെ താമസിപ്പിക്കുന്നത് ശിക്ഷര്‍ഹാമാണ്. അന്ന് നവോധയെ പോലെയുള്ള സംഘടനകള്‍ ഇല്ലായിരുന്നു അത് കൊണ്ട് അന്ന് അയാളെ അവിടെ പോലീസിനെ ഏല്‍പ്പിച്ചു മടങ്ങേണ്ടി വന്നു .തിരികെ പോരുമ്പോള്‍ ‍ ഞങ്ങളുടെ ടെലിഫോണ്‍ നമ്പര്‍ കൊടുത്തിരുന്നതിനാല്‍ നാട്ടില്‍ ചെന്നതിനു ശേഷം ഞങ്ങളെ വിളിച്ചു.ഫോണില്‍ കൂടി പറഞ്ഞറിഞ്ഞ വിവരങ്ങളാണ് ഇവിടെ പറഞ്ഞത്. ഇനി ആടുജീവിതത്തിലേക്കു വരാം.പല ഭാഗങ്ങളും ശ്വാസം പിടിച്ചിരുന്നു വായിക്കേണ്ടി വന്നു ,അപ്പോള്‍ ഉണ്ടായ ചെറിയ ചില അനക്കങ്ങള്‍ പോലും പേടിപ്പിച്ചു.നജീബിന്‍റെ കൂടെ രണ്ടു ദിവസം ഉണ്ടായിരുന്ന ഭീകരരൂപം,ഒരു ദിവസം രക്ഷപ്പെട്ടു എന്ന് കരുതി. പിന്നീട് എപ്പോഴോ മുട്ടനാട് ഇടിക്കാന്‍ വന്നപ്പോള്‍ നജീബ് ചാടി മാറിയപ്പോള്‍ ആട് ചെന്ന് വീണിടത്തു നിന്ന് മണ്ണ് ഇളകിയപ്പോള്‍ കണ്ട തിളക്കം മണ്ണുമാന്തിയപ്പോള്‍ കണ്ട ദ്രവിച്ചു തുടങ്ങിയ മനുഷ്യശരീരം,അത് തന്റെ കൂടെ ഉണ്ടായിരുന്ന ആളിന ന്റേതാണ് എന്ന തിരിച്ചറിവ് നജീബിന് മാത്രമല്ല ഈ പുസ്തകം വായിക്കുന്ന എല്ലാവരിലും ഭീതി പടര്‍ത്തുന്നതാണ്.എത്രയോ ജീവനുകള്‍ ഇതുപോലെ മരുഭൂമിയില്‍ പൊലിഞ്ഞു പോയിട്ടുണ്ടാകും ,ഭര്‍ത്താവിന്‍റെ വരവും കാത്തു എത്ര ഭാര്യമാര്‍ കാത്തിരിക്കുന്നുണ്ടാകും.കൈനിറയെ സമ്മാനങ്ങളുമായി വരുന്ന അച്ഛനെ കാത്തിരിക്കുന്ന എത്ര മക്കളുണ്ടാകും ഇവിടെ എല്ലാം ഒരു പേടി സ്വപ്നം പോലെ ഞാന്‍ കാണുന്നു . സമ്പാദിക്കാനല്ല, മണിസൗദങ്ങള്‍ കെട്ടിപ്പൊക്കാനല്ല, റിയല്‍ എസ്റ്റെറ്റില്‍ പണം നിക്ഷേപിക്കാനല്ല , ഓഹരികള്‍ വാങ്ങി കൂട്ടാനല്ല മറിച്ചു സ്വന്തം മണ്ണില്‍ മഴയത്തു ഒലിച്ചു പോകാത്ത ഒരു വീട്, പട്ടിണി മാറ്റാന്‍ ഭക്ഷണം, മക്കള്‍ക്ക്‌ നല്ല വിദ്യാഭ്യാസം, വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം ഇതൊക്കെ ആഗ്രഹിച്ചു കിടപ്പാടത്തിന്‍റെ ആധാരവും കെട്ടിയപെണ്ണിന്‍റെ കേട്ട് താലിയും കടം വാങ്ങിയ കാശും കൊണ്ട് സ്വപ്നഭൂമിയില്‍ വന്നിറങ്ങി ജീവിതം പൊലിഞ്ഞു പോകുന്നവര്‍ എത്ര പേര്‍. ഇത് മാത്രമല്ല ഏജന്റുമാര്‍ വിരിക്കുന്ന വലയില്‍ വീഴുന്നവര്‍ എത്ര പേര്‍?. ആടുമേക്കാന്‍ വരുന്നവരുടെ വിസയുടെ നാട്ടിലുള്ള പേരാണ് 'രമണന്‍ വിസ'. ഏജന്റിന്റെ വാമൊഴി ഇങ്ങനെ " ജോലി വളരെ സുഖമാണ്, വെറുതെ പാട്ടും പാടി ആടിന്റെ പിന്നാലെ നടന്നാല്‍ മതി പിന്നെ ആടിനെ കൂട്ടില്‍ കയറ്റുന്ന സമയത്ത് അവറ്റക്കു വെള്ളവും കച്ചിയും കൊടുക്കണം.ഇത്ര മാത്രം കേള്‍ക്കുന്നവന് എന്ത് സുഖം.ഇനി വേറെ ഒരു വിസയുണ്ട് 'ഗാര്‍ഡനര്‍ ' അതും ഇതുപോലെ തന്നെ ചെടിക്ക് വെള്ളമൊഴിക്കുക,അതിന്‍റെ ഉണങ്ങിയ ഇല വെട്ടിമാറ്റുക ഇതിന്റെ പഴുതുനങ്ങിയ പഴങ്ങള്‍ വെട്ടി സൂക്ഷിക്കുക, ഈ ചെടികളുടെ വലിയ തോട്ടങ്ങള്‍ ഉണ്ട്. അവിടെയാണ് ജോലി. ഇത്രയും പറയുന്ന ഏജന്റിന്റെ വാക്കുകള്‍ വിശ്വസിച്ചു ഇവിടെ വന്നു ചെടി കാണുമ്പോളാണ് ഹൃദയം തകര്‍ന്നു പോകുന്നത് .'ഇത്രയും വലിയ ചെടിയോ 'വീട്ടില്‍ മുറ്റത്തു നില്‍ക്കുന്ന തൈ തെങ്ങില്‍ നിന്ന് അത്യാവശ്യത്തിനു ഒരു കരിക്കിനു വേണ്ടി അതില്‍ കയറാത്ത ആളായിരിക്കും ഈന്തപ്പന എന്ന ഏജന്റിന്‍റെ ചെടി കണ്ടു അന്തിച്ചു നില്‍ക്കുന്നത്. ഇനി അത് ചെയ്യാനാകില്ല ഏന്നു പറഞ്ഞാലോ അറബിയുടെ മര്‍ദ്ദനങ്ങള്‍ വേറെയും. അവിടെ ശിഥിലമാകുന്നത് ഒരു കുടുംബത്തിന്‍റെ അത്താണിയാണ്. ഇത്തരം വിലാപങ്ങള്‍ അനവധിയാണ് ഇത് പ്രവാസത്തിന്‍റെ ഒരു മുഖം. ഇങ്ങനെയുള്ള അനവധി മുഖങ്ങളെ ഒന്ന് ആസ്വസിപ്പിക്കനെങ്കിലും ഇവിടുത്തെ നിയമക്കുരുക്കുകള്‍ക്കിടയിലും നവോദയയിലെ പ്രവര്‍ത്തനം കൊണ്ട് സാധിക്കുന്നു.. പിന്നെ ഒരു പാസ്പോര്‍ട്ടും ചെറിയ ഒരു ബാഗുമായി വന്നു ലക്ഷങ്ങള്‍ സമ്പാദിച്ചവര്‍ അനവധി. അവര്‍ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും കൊണ്ട് നേടിയതാണെന്നു പറയാതെ വയ്യ. ഇവിടെ അറബികളുടെ നല്ല മനസ്സ് കാണാതിരിക്കാനുമാകില്ല. ഇതെല്ലാം ഒത്തു ചേര്‍ന്ന് അങ്ങനെ പോകുന്നു പ്രവാസം. നജീബിന്‍റെ അര്‍ബാബ് നജീബിനോപ്പം മാസറയില്‍ തന്നെയാണ് ജീവിക്കുന്നത്.. അര്‍ബാബിനു കിടന്നുറങ്ങാന്‍ ഒരു കുടില്‍ ഉണ്ടെന്നു മാത്രം. ഇപ്പോഴും എത്രയോ നജീബുമാര്‍..ആടുകള്‍ ..മസറകള്‍ ..ആടുജീവിതത്തിന്‍റെ തേങ്ങലുകള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.. റമദാന്‍ ഓണ ആശംസകള്‍