Showing posts with label നിധീഷ്‌ മുത്തമ്പലം. Show all posts
Showing posts with label നിധീഷ്‌ മുത്തമ്പലം. Show all posts

Saturday, February 26, 2011

യാത്രികന്റെ സ്വപ്നങ്ങള്‍--നിധീഷ്‌ മുത്തമ്പല


യാത്രികന്റെ സ്വപ്നങ്ങള്‍
ഒന്ന് 
എങ്ങോ ചെന്ന് ചേരാനിരിക്കുന്ന പാളങ്ങളിലൂടെ അവസാനത്തെ രാത്രിവണ്ടിയും കടന്നു പോയപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റു .ആരോടെന്നില്ലാതെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടു നടത്തം തുടര്‍ന്നു...ആരാണയാള്‍ ..ആരെയാണ് അയാള്‍ കാത്തിരിക്കുന്നത് ?.
                                                                                        ഏതാനും ദിവസങ്ങളായി ഞാനയാളെ ശ്രദ്ധിക്കുന്നു .ഓരോ തീവണ്ടിയും വരുമ്പോഴും പോകുമ്പോഴും വഴിക്കണ്ണുമായി ആപ്പീസിനരികിലെ 
മരത്തില്‍ തീര്‍ത്ത ചാരുകസേരയില്‍ അയാളുണ്ടാകും. ആപ്പീസിന്റെ ചില്ലു ജാലകത്തിനപ്പുറത്തു ഏതോ കാലസഞ്ചാരം പോലെ തിരക്കിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും അയാള്‍ വേറിട്ട്‌ തന്നെ നിന്നു 
ഈ അതിര്‍ത്തി ഗ്രാമത്തിലെ തീവണ്ടിയാപ്പീസിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ മലയാളികള്‍ അപൂര്‍വ്വമായേ ഇതുവഴി വന്നുപോകാറുള്ളൂ.തമിഴരാണിവിടെ ഏറെയും .പുറത്തിപ്പോള്‍ നേര്‍ത്ത മഞ്ഞുവീഴുന്നുണ്ട്‌ .സ്വെറ്ററും ഷാളുമെടുത്തു ഒന്നു പുകയ്ക്കാമെന്ന് കറുത്തി പുറത്തിറങ്ങി .

അയാളെപ്പോഴും ആ കസേരയിലുണ്ടായിരുന്നു .അരണ്ട വെളിച്ചത്തില്‍ അയാള്‍ ഉറങ്ങുകയാണെന്ന് തോന്നുന്നു ..ആ തണുപ്പില്‍ അയാള്‍ക്ക് വല്ലതും ...?
ഒന്നു രണ്ടു തവണ തട്ടി വിളിച്ചപ്പോലാണ് അയാള്‍ ഉണര്‍ന്നത് ...? ആരാ എന്തുവേണം ...? കണ്ണുകള്‍ പാതി തുറന്നു അയാള്‍ ചോദിച്ചു ..മലയാളി തന്നെ എന്നു ഉറപ്പായപ്പോള്‍ ആശ്വാസമായി .
" ഞാനീ ആപ്പീസില്‍ ജോലി ചെയ്യുന്നതാ ..ഈ തണുപ്പിലിങ്ങനെ കണ്ടപ്പോള്‍ വിളിച്ചതാ .."
ഞാന്‍ പറഞ്ഞു..
"ഓരോന്ന് ഓര്‍ത്തിരുന്നു ഉറങ്ങിപോയതറിഞ്ഞില്ല" ..പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു 
"ആരാ വരാനുള്ളത് "
"ഏന്റെ മോള്‍ "-ഏന്റെ ചോദ്യം മുഴുവന്‍ ആകുന്നതിനു മുന്‍പ് ഉത്തരം വന്നു 
"ഗുജറാത്തില്‍ നഴ്സാണ് --നാല് ദിവസം മുന്‍പാണ് പുറപ്പെട്ടത്‌ "
"എന്നിട്ട്"
"ഇടക്കെവിടെയോ തീവണ്ടി പാളം തെറ്റിയെന്നും പറഞ്ഞു വിളിച്ചിരുന്നു പിന്നീട് ഒരു വിവരവും ഇല്ല"
"തീവണ്ടികള്‍ പാളം തെറ്റുന്നതും ചിലപ്പോള്‍ വരാതിരിക്കുന്നതും ഇപ്പോള്‍ പതിവാണ് . കാര്യമാക്കേണ്ട "
'എന്നാലും ഉള്ളില്‍ ഒരു പേടി"
"പേടിക്കേണ്ട മോളിങ്ങെത്തും"
ഞങ്ങളുടെ സംസാരം ഇങ്ങനെ നീളവേ  കൊടക്കാറ്റും മഞ്ഞും മലയിറങ്ങിവരുന്ന നേര്‍ത്ത ശബ്ദം അടുത്തെത്തി.
ഞാനയാളെ ആപ്പീസിനകത്തേക്ക്  ക്ഷണിച്ചു 

രണ്ട്
          നിയോണ്‍ വിളക്കുകളുടെ അരണ്ട വെളിച്ചത്തില്‍ പ്ലാറ്റ്‌ ഫോര്‍മിനരികിലേക്ക് മഴ കിതച്ചെത്തുന്നതു ഏതോ ഒരു നിമിഷം എന്റെ കാഴ്ചയെ അസ്വസ്ഥമാക്കി. ഈ വിജനതയില്‍ ആരോ ഒരാള്‍ ഒറ്റയ്ക്ക് മഴ നനഞ്ഞു പാളത്തിലൂടെ നടക്കുന്ന ഒരു ചിത്രം ,വെറുതെ മനസ്സിലേക്ക് കടന്നു വന്നുകൊണ്ടിരുന്നു
 ഓരോ കട്ടന്‍കാപ്പിയുടെ ചൂട് നുകര്‍ന്ന് അയാള്‍ അയാളുടെ കഥ പറഞ്ഞുതുടങ്ങി 
                          കുപിത യൌവ്വനങ്ങളുടെ രാഷ്ട്രീയത്തിലേക്ക് അതിന്റെ മുന്നില്‍ നിന്ന് നടത്തിയ പോരാട്ടങ്ങള്‍ ,,ചെറുത്തുനില്‍പ്പുകള്‍  അടിയന്തിരാവസ്ഥയിലെ ജയില്‍ വാസം  ഒടുവില്‍ സ്വന്തം നാടും വീടും ഉപേക്ഷിച്ചു   ഈ അതിര്‍ത്തിഗ്രാമത്തില്‍ ചേക്കേറിയത് .
                      ഉള്ളില്‍ കനലെരിയുന്ന ഒരാള്‍ക്ക് ഇവിടെയും അടങ്ങി ഇരിക്കാന്‍ കഴിയുമായിരുന്നില്ല ..
സൂര്യകാന്തി പാടങ്ങള്‍ക്ക്  പേരുകേട്ട ഗ്രാമത്തിലെ  പാവങ്ങളുടെ  ജീവിതം പക്ഷെ സൂര്യകാന്തിപ്പൂക്കളെ പോലെ 
സുന്ദരമായിരുന്നില്ല ..
             ദാരിദ്യവും മറ്റു കൊടിയ അനാചാരങ്ങളും ഈ കാലത്ത് ഇവിടെ കൊടികുത്തി വാഴുന്നു ..സവര്‍ണ്ണര്‍ തീര്‍ത്ത ജാതി മതിലുകല്‍ക്കപ്പുറം ഒരിക്കലും പൂക്കാത്ത കനവുകളും പേറി ,മണ്ണിനോടും സ്വന്തം ജീവിതത്തോട് തന്നെയും   പടവെട്ടി   ഉരുകിതീര്‍ന്നവര്‍ക്കൊപ്പം നിന്ന് പൊരുതേണ്ടി വരുന്നു ..പിന്നെയും ...
ശിവശങ്കരന്‍ നമ്പൂതിരി , ശിവണ്ണന്‍ ആയ കഥയുടെ പരിണാമ ഗുപ്തി ഇങ്ങനെയൊക്കെയായിരുന്നു

മൂന്ന്
ഗംഗ അതായിരുന്നു അയാലുടെ മകളുടെ പേര്..വീടിന്റെ വരാന്തയുടെ നിറം മങ്ങിയ ചുമരില്‍ അതിലേറേ നിറം മങ്ങിയ ഒരു ഫോട്ടൊ ചൂണ്ടി അയാള്‍ പറഞ്ഞു ."ഇതാണു എന്റെ മകള്‍ ഗംഗ ..." പുഞ്ചിരിച്ചു നില്‍ക്കുന്ന ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ അമ്പരന്നു പോയി ..ഞാന്‍ തെടികൊണ്ടിരിക്കുന്ന ഗംഗ.ഒന്നു രണ്ടു വര്‍ഷത്തെ
അന്വേഷണം ഇവിടെ തീരുകയാണ് .ജീവിതത്തിന്റെ കനല്‍ വഴികള്‍ ഒരുമിച്ചു താണ്ടാമെന്നു പറഞ്ഞ ഗംഗ .ഒരു ജന്മം മുഴുവന്‍ തനിക്കുവേണ്ടി കാത്തിരിക്കാമെന്നു പറഞ്ഞ ഗംഗ.ഓര്‍മകളുടെ അപഥസന്ചാരങ്ങളെ തടഞ്ഞു അയാളുടെ ചോദ്യമെത്തി .
' എന്താ അറിയുമോ "
" ഏയ് ഇല്ല " ഉറപ്പിച്ചു തന്നെ പറഞ്ഞു
കാറ്റിലാടുന്ന സൂര്യകാന്തിപ്പൂക്കള്‍ക്കരികിലൂടെ തിരിച്ചു നടക്കുമ്പോള്‍ ഗംഗയായിരുന്നു മനസ്സുനിറയെ .തീര്‍ത്തും യാദൃശ്ചികമായ ഒരു പരിചയപ്പെടല്‍.നല്ല സുഹൃത്തായി .യാത്ര ജീവിതത്തിന്റെ ദുഷ്കരമായ തെരുവിലെത്തിയപ്പോള്‍ ,എന്നെന്നേക്കുമായി ഒരു കൂട്ടിനു രണ്ടുപേര്‍ക്കും മറ്റൊരാളെ കണ്ടെത്താന്‍ കഴിയുമായിരുന്നില്ല
.എന്നിട്ടും.ഇടയ്ക്കെപ്പോഴോ വഴി തെറ്റിപോയി .ഒന്നും പറയാതെ .പിടി തരാതെ 
ഇത്രയും കാലം അവള്‍ മറഞ്ഞിരുന്നത് എന്തിനായിരുന്നു ? സത്യത്തില്‍ എന്താണവള്‍ക്ക് സംഭവിച്ചത്

നാല്
പ്ലാറ്റ് ഫോര്‍മിന്റെ ഒരറ്റത്ത് ആള്‍ക്കൂട്ടം കണ്ടപ്പോള്‍ എന്താണെന്നറിയാന്‍ ചെന്ന് നോക്കി .തിക്കിത്തിരക്കി നോക്കിയപ്പോള്‍ കണ്ടത് അയാളുടെ ചേതനയറ്റ ശരീരം .ഒരു ബെന്ച്ചിനു താഴെ കിടക്കുന്നു.വായില്‍ നിന്നു രക്തം വാര്‍ന്നതിന്റെ അടയാളം ...
പോലീസും ആംബുലന്‍സും മറ്റു ബഹളങ്ങളും അയാള്‍ക്കിവിടെ അടുത്ത ബന്ധുക്കളാരെങ്കിലും
ഉണ്ടാവാനിടയില്ല ...പരിചയക്കാര്‍ കാണുമായിരിക്കും ..അയാളുടെ മകള്‍ വിവരം അറിഞ്ഞു കാണുമോ..? ആരൊക്കെയോ ചേര്‍ന്ന് മൃതദേഹം ആംബുലന്‍സില്‍ കയറ്റി .പുറകെ പോലിസ് ജീപ്പും കടന്നു പോയി . ഞാന്‍ ഒരു സ്വപ്നത്തിലായിരുന്നോ..അതോ മറ്റൊരു കഥ കേള്‍ക്കുകയായിരുന്നോ
.ജീവിതത്തില്‍ ഇന്നേവരെ സംഭവിച്ചതെല്ലാം യാദൃശ്ചികതകളായിരുന്നു .'യാത്ര ' യാണ് ജീവിതം എന്നു പറഞ്ഞത് ആരാണ് .? എനിക്കത് സത്യമായി തീരുകയാണ് .യാത്രക്കാരന്റെ സ്വപനങ്ങളും കൌതുകങ്ങളും തീരുന്നില്ല .വഴിയമ്പലത്തില്‍ കണ്ടുമുട്ടുന്നവരും സ്വന്തം വഴിയില്‍ ഇറങ്ങിപോകുന്നവരും ..ജീവിതത്തില്‍ പിന്നീടൊരിക്കലും കണ്ടുമുട്ടാത്ത സഹയാത്രികയും ...എങ്കിലും യാത്ര തുടരുന്നു ....തീരാത്ത ജീവിതയാത്ര
അയാളുടെ ശവമടക്ക് കഴിഞ്ഞിരിക്കുമോ .ചിലപ്പോള്‍ ഗ്രാമം മുഴുവന്‍ കണ്ണീര്‍ പൊഴിച്ച് ചിതക്ക്‌ ചുറ്റും നിരന്നിരിക്കും .ഗംഗ എത്തിക്കാണുമോ .
റെയില്‍വേ സ്റ്റേ ഷന്‍റെ പരിസരം ഇപ്പോള്‍ വിജനമാണ് .ഒരു വണ്ടി കൂടിയേ ഇന്നിനി വരാനുള്ളൂ.
നേരം തെറ്റി പെയ്യുന്ന നേര്‍ത്ത മഴ .ചില്ലുജാലകതിനപ്പുറത്തെ മങ്ങിയ കാഴ്ചകള്‍ ഇപ്പോള്‍ വിരസമാണ് .
ഒടുവിലത്തെ വണ്ടി വന്നു നിന്നു -ചൂളം വിളിച്ചു കടന്നു പോയപ്പോള്‍ ആരോ പാളത്തിലൂടെ മഴ നനഞ്ഞു .പോകുന്ന പോലെ തോന്നി.ചിത്രം വ്യക്തമല്ല..എന്തോ ഒരു കൌതുകം തോന്നിയതിനാല്‍ പുറകെ ചെന്നു.അല്‍പ്പം അടുത്തെത്തിയപ്പോള്‍ അതൊരു സ്ത്രീയാണെന്നു ബോധ്യമായി .സാരിത്തലപ്പുകൊണ്ട് തല മൂടിയിരിക്കുന്നു ." ഏയ് നില്‍ക്കൂ "..എന്നു പറഞ്ഞപോള്‍ അവര്‍ തിരിഞ്ഞുനോക്കി ..അരണ്ട വെളിച്ചത്തിലും എനിക്കു ആ മുഖം വായിക്കാനായി ...ഗംഗ !..ഏതാനും നിമിഷങ്ങള്‍ പരസ്പരം നോക്കി നിന്നുപോയി എന്തോ ചോദിക്കാനവള്‍ തുനിഞ്ഞു .ഞാനത് വിലക്കി ..അവളെ ചേര്‍ത്തു പിടിച്ചു പാളങ്ങളിലൂടെ പതുക്കെ നടന്നു ..ഒരിക്കലും കൂട്ടിമുട്ടാനിടയില്ലാത്ത, സമാന്തരരേഖകള്‍ പോലെ നീണ്ടു പോകുന്ന പാളങ്ങളിലൂടെ .

Thursday, January 6, 2011

'വിശുദ്ധരുടെ'-വര്‍ഗ്ഗ വീക്ഷണങ്ങള്‍...----.നിധീഷ്‌ മുത്തമ്പലം

സമകാലിക കേരളത്തില്‍ നിന്ന് കേള്‍ക്കുന്ന കുറെ പദങ്ങള്‍.. ഒരു പ്രവാസിയുടെ കണ്ണിലൂടെ അതിന്റെ യൊക്കെ അര്‍ഥങ്ങള്‍ തിരയുകയാണ്,,,ഒരു കൌതുകത്തിന് അപ്പുറം കുറെ ആശങ്കകളും മനസ്സില്‍ ഉയരുകയാണ് ..... 'ലവ് ജിഹാദ്' ,സ്വത്വ രാഷ്ട്രീയം, ബിടിവഴുതനങ്ങ, മൂന്നാര്‍,ആസിയാന്‍ ,,,,ഈ പട്ടിക തീരുന്നില്ല... ഇത്തരം വാര്‍ത്തകളില്‍ നിന്ന് നാട് വിട്ടു ജീവിക്കുന്ന ഒരാള്‍ എന്തൊക്കെയാണ് മനസ്സിലാക്കേണ്ടത്...? എവിടെയാണ് കേരളത്തിന്‌..മലയാളിക്ക് പിഴക്കുന്നത്‌...?തീവ്രവാദതിനുപോലും വളക്കൂറുള്ള മണ്ണായി എപ്പോഴാണ് ദൈവത്തിന്റെ സ്വന്തം നാട് മാറിയത് ...നമുക്കറിയാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറച്ചു അധികം അഭിമാനിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍,,,, ഉയര്‍ന്ന സാക്ഷരത, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ..തുടങ്ങി എന്തിനും ഏതിനും നമ്മളാണ് മുന്നിലെന്നതു ഒരു അഹങ്കാരമായി പരിണമിചുവോ ..നമ്മള്‍ നെഞ്ചില്‍ കാത്തുവെച്ച മതേതര മൂല്യങ്ങള്‍ തകരുകയാണ്,,,,മതങ്ങളുടെ പേരില്‍ ...ദൈവങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുന്നവരായി നമ്മള്‍ അധ:പതിച്ചിരിക്കുന്നു ,,,വിലക്കയറ്റവും,മറ്റ് ഉയര്‍ന്ന ജീവിത ചിലവുകളും കാരണം സാധാരണക്കാരുടെ ജീവിതം ദുരിത പൂര്‍ണമാവുമ്പോള്‍ ..തൊഴിലില്ലാത്ത ലക്ഷങ്ങള്‍ അലയുമ്പോള്‍ ..നഗരപ്രാന്തങ്ങളില്‍ ചേരികള്‍ പെരുകുമ്പോള്‍ .. എന്തിനീ വര്‍ഗീയത..എന്തിനീ തീവ്രവാദം ....പിറന്നു വീഴുന്ന കുഞ്ഞിന്റെ ജാതി ഏതാണ്...തെരുവില്‍ ചിന്തുന്ന ചോരയുടെ ജാതി ഏതാണ്..? ഇവിടെയാണ്‌ നേരത്തെ സൂചിപ്പിച്ച പദങ്ങള്‍ പ്രസക്തമാകുന്നത്...പാവപ്പെട്ടവന്റെ അവകാശങ്ങള്‍ നേടാന്‍ ഇനിയും പോരാട്ടങ്ങള്‍ അനിവാര്യമാവും...പക്ഷെ അതിനു വ്യക്തമായ വര്‍ഗ്ഗ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിക്കണം പോരാടണം ,,,ഇപ്പോള്‍ കേരളത്തില്‍ സജീവമായ ചില അഭിനവ വിശുദ്ധരുടെ വര്‍ഗവീക്ഷ്നങ്ങള്‍ ഒന്നിച്ചുള്ള മുന്നേറ്റങ്ങളെ തകര്‍ക്കുന്നതാണ്..ഭിന്ന രാഷ്ട്രീയം മുന്നോട്ട് വെച്ച് പ്രശ്നങ്ങളെ ഒറ്റപ്പെട്ടതാണ് എന്ന് വരുത്തി തീര്‍ക്കുന്നത് നമ്മള്‍ കാണാതെ പോകരുത് ,,,സ്ത്രീ രാഷ്ട്രീയം ..ദളിത് രാഷ്ട്രീയം ,,,ഹിജടകളുടെ രാഷ്ട്രീയം ..വേശ്യകളുടെ രാഷ്ട്രീയം ഇരകളുടെ രാഷ്ട്രീയം ...ഇങ്ങനെ പല പേരുകളില്‍ സ്വത്വ രാഷ്ട്രീയം അരങ്ങില്‍ എത്താന്‍ ശ്രമിക്കുകയാണ്...ഇതിനു പിന്നില്‍ വ്യക്തമായ ആഗോള മൂലധന -ഫണ്ടിംഗ് അജണ്ട ഉണ്ട് ..ഇത് തിരിച്ചറിഞ്ഞു പ്രതിരോധങ്ങള്‍ തീര്‍ക്കുക.... മനുഷ്യന്റെ പ്രശ്നങ്ങള്‍ ഒന്നാണെന്നും..അതിനു ശാസ്ത്രീയ പരിഹാരങ്ങള്‍ ഒന്നിച്ചു തേടണമെന്നും ഉള്ള തിരിച്ചറിവില്‍ നിന്ന് പുതിയ വര്‍ഗ്ഗ വീക്ഷണങ്ങള്‍ പിറവിയെടുക്കട്ടെ ......

'വിശുദ്ധരുടെ'-വര്‍ഗ്ഗ വീക്ഷണങ്ങള്‍....

കൈപ്പത്തി-ഒരു ചിഹ്നമല്ല...---നിധീഷ്‌ മുത്തമ്പലം

കൈപ്പത്തി വെറുമൊരു-
ചിഹ്നം മാത്രമല്ല,
ഇനിയൊരു ചിഹ്നത്തിലോതുങ്ങാന്‍-
അതിന് കഴിയുകയുമില്ല ..
     വയറ്റാട്ടിയുടെ കൈപ്പത്തി -
     പേറെടുക്കാന്‍ ഉള്ളതാണ്..
     ജീവന്റെ  തുടിപ്പുകള്‍
   ഭൂമിയെ പുണരുന്നത്
   ആ കൈകളിലൂടെയാണ്‌
   ഏറ്റവും വിശുദ്ധമായ കൈപ്പത്തി...
കവിക്കും, കശാപ്പുകാരനും,
വിപ്ലവകാരിക്കും, വിമോചകനും,
പതിതനും, പാതിരിക്കും,
പ്രവാസിക്കും, പ്രണയിനിക്കും,
കൈപ്പത്തി തന്നെയാണ്
നിലനില്‍പ്പും,
നിലപാടും...

പണ്ട് ഏകലവ്യനോട്‌ ദക്ഷിണയായി
പെരുവിരല്‍ ചോദിച്ചു ഗുരു,
ഇന്ന്;ഗുരുവിന്റെ കൈപ്പത്തി വെട്ടി മാറ്റി -
പകരം വീട്ടി '' ഉത്തരാധുനിക ശിഷ്യര്‍ ''
പെരുവിരലില്‍ നിന്ന് കൈപ്പത്തിയിലെകുള്ള ദൂരം
നാളെ ശിരസ്സെട്ടുക്കുന്നിടതെക്കുണ്ടാവുമോ..?
ചിഹ്നത്തില്‍ ചിരിക്കുന്ന
കൈപ്പത്തിക്കു താഴെ
ചോരയും കണ്ണീരും പടരുമ്പോള്‍
അറ്റുവീണ കൈപ്പതിയെ നോക്കി
ദ്രോണരും,ഏകലവ്യനും ഒന്നിച്ചു ചിരിച്ചു..!


കൈപ്പത്തി-ഒരു ചിഹ്നമല്ല... 

Tuesday, October 12, 2010

ആണ്ടറുതിക്ക് ശേഷം --by നിധീഷ് മുത്തമ്പലം

ആണ്ടറുതിക്ക് ശേഷം ---നിധീഷ് മുത്തമ്പലം

(രഘുനാഥ് ഷൊര്‍ണ്ണൂറിന്  ഖേദപൂര്‍വ്വം)


" വേട്ടക്കാരന്റെ കൊലച്ചിരികളറുക്കാന്‍
നഷ്ടസ്മൃതികളുടെ വേവില്‍ അമ്ലമഴയായ്‌  പെയ്യണം "
ഓര്‍മയിലെ  കേരളം ഒരു കുഞ്ഞാണെന്നും 
'ഫിദ'-ഹൃദയത്തെ ഉലച്ച നോവാണെന്നും 
പാടിയപ്പോള്‍ ; ഹൃദയത്തിലൊരു ചുവന്ന പൂവ്
നിനക്കായ്‌ കരുതിവെച്ചു
              പതിതന്‍റെ വേദനകളേറ്റു പാടാന്‍ 
              നമുക്കൊരേ സ്വരം..ഒരേ താളം 
              പാതിവഴിയില്‍ പടിയിറങ്ങിയവരോടും,
              ജാലകവാതിലിലൂടെ കൈവീശി കടന്നുപോയ 
              പെണ്‍കുട്ടിയോടും നമ്മള്‍ പകുത്തത്
              ഒരേ വാക്കുകള്‍ ..ഒരേ സ്വപ്നങ്ങള്‍ ...
സഹയാത്രയുടെ ഏതു ദൂരങ്ങളിലാണ്
നിന്‍റെ വാക്കുകള്‍ ചിലപ്പോള്‍ 
അന്ധരാവുന്നത് ..?
ചിത്രശലഭങ്ങളും, കഴുകനും, എപ്പോഴാണ് 
അലങ്കാരങ്ങള്‍ ചമച്ചത് ..?
           'കിനാവുകളില്‍ നനഞ്ഞ ശലഭങ്ങളും
            ഹൃദയ ശയനങ്ങളില്‍ തേന്‍നുകര്‍ന്നതും 
            മൃതജീവിതങ്ങള്‍ക്ക് തൊങ്ങല്‍ ചാര്‍ത്തിയതും' 
            മഹാസംഭവങ്ങള്‍ തന്നെ ...!!
'വേട്ടക്കാരന്റെ കൊലച്ചിരികളറുക്കാന്‍ '-
മുഷ്ടികളുയരണം-- കവിത 
പ്രതിഷേധവും പ്രതിരോധവും  തീര്‍ക്കണം
 കവിത കലാപമാകുമ്പോഴും
ചുഴലിയില്‍ ചില പാഴ്ത്തടികള്‍ 
വട്ടം ചുറ്റുന്നുവോ
 ..............................................................................                          
                                                                       നിധീഷ് മുത്തമ്പലം 
സമര്‍പ്പണം 
മലയാളത്തില്‍ ചിന്തിച്ചു ഇംഗ്ളീഷില്‍ കവിതകള്‍ 
എഴുതുന്ന ശ്രീ ആസാദ് തിരുരിനു ...

Friday, October 1, 2010

ഒരു നല്ല സായാഹ്നം .....by aksharam

നവോദയ നല്‍കിയ ഒരു നല്ല സായാഹ്നം ....

ഹൃദയ സദസ്സിലെ ........ആസാദ്‌ തിരൂര്‍ 
സുപ്രഭാതം .......................ആസാദ്‌ തിരൂര്‍ 
സത്യശിവ സൗന്ദര്യം.........ആസാദ്‌ തിരൂര്‍ 
താരിളം തെയ്യ ..................നിതീഷ്‌ മുത്തമ്പലം
ഒരു ചാലുഴുതില്ല ............ രഘുനാഥ്  ഷൊര്‍ണൂര്‍
കിലുകിലുക്കും ചെപ്പുകള്‍ ... രഘുനാഥ്  ഷൊര്‍ണൂര്‍ 
കീഴാളന്‍ ---------------------ഷാജി ദമാം 
കവിതകള്‍ ബഹ്‌റൈന്‍ ....രഘുനാഥ് ഷൊര്‍ണൂര്‍

സാരസമുഖി യുട്യൂബ് ചാനലിലേക്ക് സ്വാഗതം ....ഇവിടെ 


വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക

Wednesday, September 8, 2010

ഞാന്‍... By Nidheesh Muthambalam

ഇന്നലെ-
ഞാനൊരു ഭ്രുണമായിരുന്നു
അമ്മയുടെ ഗര്‍ഭപാത്രത്തില്‍.
അവിടെ എനിക്ക്..ദു:ഖങ്ങളില്ലായിരുന്നു
സ്മൃതിയും വിസ്മ്രിതിയും ഇല്ലായിരുന്നു..
..മോഹങ്ങളും മോഹഭംഗങ്ങളും ഇല്ലായിരുന്നു
പിന്നെ...
ബദാംപിസ്തയും , കെന്റക്കിയും ഇല്ലാതെ
 ..മുലഞ്ഞെട്ടിന്റെ നിറമറിയാതെ.. അവിടെയൂറുന്ന -
വിയര്‍പ്പിന്റെ രുചിയറിയാതെ..
കുപ്പികളില്‍ നിറച്ച 'അമ്മിഞ്ഞ'യില്‍
എന്റെ ശൈ'ശവ'- മൊടുങ്ങി.
ഞാനെന്നെ പരതി -
മുല്ലപ്പൂക്കളില്‍, തെച്ചിക്കാടുകളില്‍..
മാമാലകളില്‍, ചുടുകാടുകളില്‍...
'നിറമുള്ള' തെരുവുകളില്‍ ...
ഒടുവില്‍ ..
ഞാനെന്നെ കണ്ടെത്തി..
ഹിരോഷിമയില്‍...
അയോധ്യയില്‍..
ഗുജറാത്തില്‍...മാറാടില്‍ ...
അമ്മയുടെയും, പെങ്ങളുടെയും
ചോര വീണ തെരുവുകളില്‍.....
കുറെ ചുവന്ന പൂക്കള്‍ക്കിടയില്‍ ....
----------------------------------------
                  -നിധീഷ് മുത്തമ്പലം

പറയാന്‍ മറന്നത്...By Nidheesh Muthambalam

ഒന്ന്. കടല്‍ത്തീരം.. ''കടല്‍ത്തീരം പ്രണയികള്‍ക്ക് ഉള്ളതല്ലേ... നമുക്കിവിടെ എന്ത് ചെയ്യാന്‍...?'' ''എന്നോ നമ്മുടെ കാല്‍പ്പാടുകള്‍ ഇവിടെ പതിഞ്ഞതല്ലേ....'' ജമീലയുടെ ചോദ്യത്തിന്,,അരവിയുടെ ഉത്തരം ഇങ്ങിനെയായിരുന്നു.. ജമീല-നഗരത്തിലെ പ്രശസ്തമായ കോളേജിലെ സുവോളജി പ്രോഫെസ്സര്‍ .. അരവിന്ദന്‍ -അതെ നഗരത്തിലെ ഒരു പത്രത്തിന്റെ സബ് എഡിറ്റര്‍ വര്‍ണങ്ങള്‍ വാരി വിതറിയ കലാലയ ജീവിതത്തിലെ ഒരേ സൌഹൃതം പന്കിട്ടവര്‍.. ''അരവീ ജീവിതത്തിന്റെ ഈ സായന്തനത്തില്‍ ഓര്‍ക്കുമ്പോള്‍ നമ്മള്‍ എന്താണ് നേടിയത്...?'' കടല്‍ തിരകളിലെക്കും അരവിയുടെ മുഖത്തേക്കും മാറിമാറി നോക്കി ജമീല ചോദിച്ചു.. '' ജീവിതത്തിന്റെ കണക്കെടുപ്പുകളില്‍ എനിക്ക് വിശ്വാസമില്ല ജമീലാ..."അരവിയുടെ വാക്കുകള്‍ ഉറച്ചതായിരുന്നു.. ഇങ്ങനെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവര്‍ മെല്ലെ നടന്നു... രണ്ട്; നഗരക്കാഴ്ചകള്‍... ഇനി ഈ കഥയിലേക്ക്‌ കഥാകൃത്ത്‌ രംഗപ്രവേശം നടത്തുകയാണ്... നമ്മളിപ്പോള്‍ കാണുന്നത് അരവിയും ,ജമീലയും തിരകുകള്‍ക്കിടയിലൂടെ നടന്നു വരുന്നതാണ്, ഇരുവരും സഹപാഠികള്‍ ആയിരുന്നു എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ,, ഏതോ ഒരു നിയോഗം പോലെ ഈ നഗരത്തില്‍ വെച്ച് അവര്‍ കണ്ടു മുട്ടകയായിരുന്നു... അരവിക്ക് ഒരു വിപ്ലവ പൂര്‍വകാലം ഓര്‍ക്കാന്‍ ഉണ്ട് ..''കുറച്ചുപേരുടെ രക്തം കൊണ്ട് എല്ലാ വാകയും പൂക്കുമെന്ന്'' സ്വപ്നം കണ്ടവരുടെ കൂട്ടത്തില്‍ അരവിയും ഉണ്ടായിരുന്നു... ഇതിനിടയില്‍ പക്ഷെ ജീവിക്കാന്‍ മറന്നു പോയി...ഇപ്പോഴും എഴുത്തും പോരാട്ടവും തുടര്‍ന്ന് കൊണ്ടിരിക്കുന്നു... ജമീലക്ക് പറയാന്‍ വലിയ കഥകള്‍ ഒന്നും ഇല്ല, പഠനം കഴിഞ്ഞു ജോലികിട്ടി..വീടുകാരുടെ നിര്‍ബന്ടത്തില്‍ വിവാഹം,,പിന്നെ പോരുതപ്പെടില്ലെന്നു തോന്നിയപ്പോള്‍ വഴിപിരിഞ്ഞു...ഇത്രയും നമ്മള്‍ അറിഞ്ഞ സ്ഥിതിക്ക്‌ ഇനി ഇവരെ സ്വതന്ത്രരാക്കാം...കഥയില്‍നിന്ന് ജീവിതത്തിലേക്ക് ഇറക്കി വിടാം.... മൂന്ന്; മഴ... ഇപ്പോള്‍ അരവിയും ജമീലയും ഒരേ പ്രണയത്തിന്റെ മഴകാലം പങ്കിടുകയാണ്.. ഈ പ്രായത്തിലും പ്രണയമോ...? പ്രണയം അങ്ങനെയാണ്...ഏത് കാലത്തും ഇപ്പോഴും അത് സംഭവിക്കാം...ശക്തമായി പെയ്യുന്ന മഴയിലേക്ക്‌ അരവി കുടയുമായി ഇറങ്ങി ... കൈനീട്ടി..അരവിയുടെ കൈപിടിച്ചു കുടക്കീഴിലേക്ക്‌ ജമീലയും ചേര്‍ന്ന് നിന്നു... ''അരവീ ....'' ''ജമീലാ.....'' ഇലകൊഴിഞ്ഞ വാക മരങ്ങളും ...ബോഗന്‍ വില്ലകളും ഇന്ന് സാക്ഷികളല്ല